ഇന്തൂ നിന്റെ മോള് അച്ചു ന്നലെ ഉണ്ണിയെ വിളിച്ചു ..di കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷം ആദ്യ ന്റെ മോൻ ചിരിച്ചു സംസാരിച്ചത് ഞങ്ങളോട് ,
അവൻ കുട്ടിക്കാലത്തേക്ക് പോയപോലെ …
അമ്മ ഇന്തു മാമിയോട് പറഞ്ഞതാണ് ..ശെരിയാണ് ഞാനും അച്ചുവുമൊക്കെ ജനിച്ചു വളർന്ന മണ്ണിലേക്ക് ഊളിയിടുക ആയിരുന്നു .അപ്രതീക്ഷിത മായി വന്ന ആ കാൾ ന്നെ നോവിച്ചു ന്നു പറയുന്നതാകും ശെരി .നഷ്ടബോധത്തിന്റെ വേലിഏറ്റം ആയിരുന്നു മനസ്സിൽ .
പുലർകാലേ കുളത്തിലെ നീരാട്ടും ആൽത്തറയിൽ പോയി തൊഴുതു പാട വരമ്പത്തൂടെ മൈനേയെയും പേടിച്ചു വാഹനങ്ങളുടെ കളറിൽ അടികൂടി നടന്നു പോകുന്ന സ്കൂൾ കാലമേ നീയെന്നിൽ ഇപ്പോൾ നിറയ്ക്കുന്നത് അലാറം കേട്ടുള്ള ഉണരലും ഷവറിലെ വെള്ളവും ആകുന്നതെന്തേ …
കൈലുള്ള രണ്ടുരൂപക്ക് സിപ്അപ്പ് വാങ്ങി ..കുടിച്ചു മാങ്ങയും പൊട്ടിച്ചു വയലിലെ വെള്ളത്തിൽ കളിച്ചു വളർന്ന ന്നെ നീ ഇന്ന് മറ്റൊരു കലുഷിത നഗരത്തിൽ എത്തിച്ചിരിക്കുന്നു ..
ഓലപ്പന്തുകൾ ന്റെ കയ്യിൽ നിന്ന് പൊങ്ങി ഓലമേഞ്ഞ വീട്ടിനുള്ളിൽ വീഴുന്നതും ആ അവസരത്തിൽ പേരക്ക മോട്ടിക്കാൻ പോകുന്നതും ന്റെ കൂട്ടുള്ള ആ അഞ്ചു കാന്തരികളും ഓർക്കുന്നുണ്ടോ ന്തോ ..
ഉത്സവ നാളിൽ അടിച്ചുപൊളിച്ചു നടന്ന നമ്മളുടെ കൈകളെ അലങ്കരിക്കാൻ ബലൂണുകൾ ഉണ്ടായിരുന്നു ..ഓണപ്പുടവ അണിഞ്ഞു ഓണത്തുമ്പികളെ തേടി പൂക്കൾ തോറും അലഞ്ഞ ബാല്യമേ നിനക്ക് എന്നെ കരയിക്കാതെ ഇരുന്നൂടെ …
പൊട്ടാസിന്റെ ഒച്ചയിൽ പേടിച്ചൊളിച്ച കുഞ്ഞു മനസ്സേ നിനക്ക് ഇന്നും പേടിയാണല്ലോ ..
കാലങ്ങൾ കഴിഞ്ഞ ഓർമകൾ ഒരു കോളിലൂടെ പേമാരി ആയി പെയ്തിറങ്ങിയപ്പോൾ ഞാൻ അറിഞ്ഞു നഷ്ടമായതൊക്കെയും ന്റെ ജീവിതമായിരുന്നെന്ന് .